തിരു.: ലോകായുക്ത ബില്ലിലെ തർക്ക വിഷയമായ 14–ാം വകുപ്പു ഭേദഗതി സംബന്ധിച്ച് സിപിഐ ബദൽ നിർദ്ദേശം വയ്ക്കും. ലോകായുക്തയുടെ തീർപ്പ് തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിനുപകരംസ്വതന്ത്രസ്വഭാവമുള്ള ഉന്നതസമിതിയുടെ പരിഗണനയ്ക്കു വിടണമെന്നാണ് നിർദ്ദേശം. ഇതിൽ സർക്കാരും സിപിഎമ്മും എടുക്കുന്ന നിലപാടിനെ ആശ്രയിച്ചാകും ബില്ലിന്റെ ഭാവി.
അഴിമതിക്കെതിരായ പ്രതീകമായി ഇടതുപക്ഷംകണക്കാക്കുന്നലോകായുക്ത സംവിധാനം സർക്കാരിനു കീഴ്പ്പെടുന്ന വ്യവസ്ഥ സിപിഐ അംഗീകരിക്കില്ല. അതേസമയം, പഴയ ബില്ലിൽ ഒരു മാറ്റവും പാടില്ലെന്ന സമീപനവുമില്ല. നിയമസഭ 22നു ചേരുംമുൻപ് സിപിഎമ്മും സിപിഐയും ഇക്കാര്യം ചർച്ച ചെയ്യും. 20നു കൊല്ലത്തു ചേരുന്ന സിപിഐ നിർവ്വാഹകസമിതി പാർട്ടി നിലപാട് ആലോചിക്കും.
ലോകായുക്ത തീരുമാനം എന്തായാലും നടപ്പാക്കാൻസർക്കാർബാധ്യസ്ഥമാണെന്നാണ് 14–ാം വകുപ്പ് പറയുന്നത്. ഓർഡിനൻസിലൂടെ ഇതിലാണ് ഭേദഗതി കൊണ്ടുവന്നത്. അപ്പീൽ പോലും അനുവദിക്കാതെ ആരോപണവിധേയരെ അധികാര സ്ഥാനങ്ങളിൽ നിന്നു നീക്കുന്നത്നീതിനിഷേധമാണെന്നുവാദിച്ചാണു സർക്കാരും സിപിഎമ്മും ഭേദഗതിക്കു മുതിർന്നത്. കുറ്റാരോപിതരുടെ ഹിയറിങ് നടത്തണമെന്നുംലോകായുക്ത തീരുമാനം സർക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നുമാണു ഭേദഗതി.
ലോകായുക്ത എന്ന ജുഡീഷ്യൽ സംവിധാനത്തിന്റെതീരുമാനംഎക്സിക്യൂട്ടീവിനു തിരുത്താമെന്ന ആ ഭേദഗതിയോടു സിപിഐക്കു യോജിപ്പില്ല. പകരമാണ് സ്വതന്ത്ര സ്വഭാവമുള്ള ഉന്നതസമിതിയുടെ അന്തിമ തീർപ്പിനു വിടാമെന്ന നിർദ്ദേശം. ഇക്കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിരുന്നു. സമിതിയിൽ സർക്കാർ പ്രതിനിധിയുമുണ്ടാകും. സമിതിയുടെ സ്വഭാവവും ഘടനയും ബില്ലിൽ വ്യവസ്ഥ ചെയ്യണം. ഓർഡിനൻസ് ബിൽ ആകുന്ന സമയത്ത്മാറ്റംനിർദ്ദേശിക്കുമെന്നുസിപിഐനേതൃത്വംനേരത്തേവ്യക്തമാക്കിയിരുന്നു. നിലവിലെ ഓർഡിനൻസ് അതേപടി പാസ്സാക്കണമെന്നു സിപിഎം ശഠിച്ചാൽ തർക്കംമൂർച്ഛിക്കാം. ഓർഡിനൻസുകളുടെ കാര്യം ചൂണ്ടിക്കാട്ടി ഒരു വശത്തു ഗവർണ്ണർ സമ്മർദ്ദം സൃഷ്ടിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്കുസിപിഐയുംതയാറാകുമെന്നാണു സിപിഎം കരുതുന്നത്.