ഭക്ഷ്യയോഗ്യമല്ലാത്ത പത്തു കിലോഗ്രാം ചാള, 15 കിലോഗ്രാം ചൂര എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. മൊബൈൽ ഫുഡ് സേഫ്റ്റി ലാബ് സഹിതമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ മത്സ്യങ്ങൾ ഇറക്കുന്പോൾതന്നെ അമോണിയ, ഫോർമാലിൻ തുടങ്ങിയവ ചേർത്തിട്ടുണ്ടോയെന്നറിയാൻ സ്ട്രിപ് ടെസ്റ്റ് നടത്തി.
ഇവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. മത്സ്യത്തിന്റെ ഏഴു സാമ്പിളുകൾ ശേഖരിച്ചു കൂടുതൽ പരിശോധനയ്ക്കായി മൊബൈൽ ഫുഡ് സേഫ്റ്റി ലാബിനു കൈമാറി. തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. രേഖമോഹൻ, ഒല്ലൂർ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ആർ. രേഷ്മ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. സി. ഉണ്ണികൃഷ്ണൻ, മൊബൈൽ ഫുഡ്സേഫ്റ്റി ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് സുമേഷ്, നിസാർ എന്നിവരും പങ്കെടുത്തു.