സ്വകാര്യ ആശുപത്രിക്കെതിരെ വിയ്യൂർ സ്റ്റേഷനിലാണു പരാതി. വയറു വേദനയെ തുടർന്ന് ജൂൺ 12ന് ആണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്പൻഡിസൈറ്റിസ് ആണെന്നറിയിച്ചു ശസ്ത്ര ക്രിയ നടത്തി.രണ്ടു ദിവസത്തിനു ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശ മായി.
ജൂലൈ 22ന് വീണ്ടും അപ്പൻഡിക്സ് കണ്ടെത്തിയെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംശയം തോന്നിയ കുടുംബം മറ്റൊരു ഡോക്ടറെ കാണിച്ചതോടെയാണു വയറ്റിൽ സ്ക്രൂ കണ്ടത്തിയത്.
ഈ മാസം 5ന് അമൃത ആശുപത്രിയിൽ ചെന്ന് ഇത് നീക്കം ചെയ്തിരുന്നു. വീട്ടുകാർ ആരോഗ്യ വകുപ്പിന് പരാതി കൈമാറും