അഹമ്മദാബാദ്: ആഗ്രയിൽ സുകുമാരകുറുപ്പ് മോഡലിൽ ഭിക്ഷാടകനെ കൊലപ്പെടുത്തി 17 വർഷമായി അഹമ്മദാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനിൽ സിങ്ങ് എന്ന പ്രതിയെ സിറ്റി പോലീസ് പിടികൂടി. അനിൽ സിങ്ങ്, പിതാവായ വിജയ്പാൽ സിങ്ങ്, അനിൽ സിങ്ങിന്റെ സുഹൃത്ത് എന്നിവർ ചേർന്ന് ആസൂത്രിതമായി 2006 ഇൽ ആണ് കൊലപാതകം നടത്തിയത്.
അനിൽ സിങ്ങും ഇയാളുടെ പിതാവ് വിജയ്പാൽ സിംഗും സുഹൃത്തും ചേർന്ന് 2004ൽ പദ്ധതി തയ്യാറാക്കുകയും എൽഐസിയുടെ 20 ലക്ഷം രൂപയുടെ പോളിസി എടുക്കുകയും ചെയ്തു. ഗുണഭോക്താവിന് അപകട മരണത്തിന് 80 ലക്ഷം രൂപാ വരെ ലഭിക്കുന്ന പോളിസി ആയിരുന്നു അത് എന്ന് പോലിസ് വ്യെക്തമാക്കി.
ശേഷം 2006 ല്‍ അനിൽ സിങ്ങിന്റെ പേരിൽ വിജയപാൽ കാർ വാങ്ങുകയും, ഇതിന് ശേഷം ദങ്കൗർ-ഗാസിയാബാദ് ട്രെയിനിൽ ഉണ്ടായിരുന്ന ഒരു യാചകനെ ട്രെയിനിൽ നിന്നിറക്കി അബോധാവസ്ഥയിൽ ആക്കിയതിന് ശേഷം അനിൽ സിങ്ങിന്റെ കാറിൽ ഇരുത്തി കാർ കത്തിക്കുകയും ആയിരുന്നു. ഈ സംഭവത്തിന് ശേഷം മരിച്ചത് തന്റെ മകൻ ആണെന്ന് കാണിച്ച് 80 ലക്ഷം എൽഐസി തുക വിജയ്പാൽ സിങ്ങ് കൈപ്പറ്റുകയും ചെയ്തു. ഇതിന് ശേഷം രാജ്കുമാർ ചൗധരി എന്ന വ്യാജപേരിൽ അഹമ്മദാബാദിലെ നിക്കോൾ ഏരിയയിലെ മൻമോഹൻനഗറിൽ താമസം തുടങ്ങിയ അനിൽ സിങ്ങിനെ നീണ്ട 17 വർഷങ്ങൾക്ക് ശേഷം ആണ് പോലീസ് പിടികൂടിയിരിക്കുന്നത്.