എരുമേലി - മുക്കൂട്ടുതറ പാണപിലാവിൽ അർദ്ധരാത്രിയൊടെ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇതിനുമുമ്പ് അഞ്ചോളം വരുന്ന കാട്ടാനക്കൂട്ടം അയ്യനോലിക്ക് സമീപം ഇറങ്ങിയതിന് ശേഷമാണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചത്. പാണിപിലാവ് ലിബു മാത്തുണ്ണി മുന്നാടത്ത് തെക്കേതിൽ , പാലോലി ൽ അജിത്കുമാർ, പുളിച്ചമാക്കൽ സുധീഷ് , അരയ്ക്കാനാംകുഴിയിൽ ലിജോ, വെട്ടിയാങ്കൽ ഗോപിനാഥപിള്ള, ഉമേഷ് തലപ്പള്ളിൽ എന്നിവരുടെ കൃഷിസ്ഥലങ്ങളിൽ പ്ലാവ്, തെങ്ങ്, കമുക്, വാഴകളടക്കം കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം വരെ ആനകൾ എത്തുന്നതു മൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. വനം വകുപ്പോ സർക്കാരോ യാതൊരു നടപടിയും ഇതേ വരെ കൈക്കൊണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കൃഷി നാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, പ്രവർത്തനരഹിതമായ സോളാർ വേലി എത്രയും പെട്ടെന്ന് പൂന :സ്ഥാപിക്കുക, ജനവാസ മേഖലയിൽ കിടങ്ങുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ മുന്നാട്ടു വരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.