കര്‍ണ്ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടറാലിയില്‍പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ശത്രുതയും വിദ്വേഷവും വളര്‍ത്തിയെന്നും പ്രതിപക്ഷത്തെഅപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡോ.പരമേശ്വര്‍, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസില്‍ പരാതി നല്‍കിയത്.
ഏപ്രില്‍ 25ന് കര്‍ണാടകയിലെ വിജയ്പുരയിലും മറ്റ് സ്ഥലങ്ങളിലും നടന്ന റാലിയുടെ സംഘാടകരുടെയും ബന്ധപ്പെട്ട ബിജെപി നേതാക്കളുടെയും അമിത് ഷായുടെയും പേരുകള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ലിങ്കും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഐപിസി 153, 505 (2), 171 ജി, 120 ബി തുടങ്ങിയ വകുപ്പുകളാണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കര്‍ണാടക ബെളഗാവിയിലെ തെര്‍ദലില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ കുടുംബ രാഷ്ട്രീയം ഉത്തുംഗതയിലാവും. ഇത് കര്‍ണാടകയില്‍കലാപങ്ങള്‍ക്കാണ് വഴിവെക്കുക. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലാവും. അഴിമതി വര്‍ധിക്കും. ബിജെപിക്ക് മാത്രമാണ് കര്‍ണാടകയെ നയിക്കാനാവുക. എന്നായിരുന്നു അമിത്ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
കോണ്‍ഗ്രസ്അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണ പുനഃസ്ഥാപിക്കുമോയെന്ന് അമിത് ഷാ വെല്ലുവിളിച്ചിരുന്നു. മതാടിസ്ഥാനത്തില്‍മുസ്ലിംകള്‍ക്ക് നാല്ശതമാനംസംവരണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബിജെപി സര്‍ക്കാര്‍ മുസ്ലിം സംവരണം എടുത്തുകളഞ്ഞു.അധികാരത്തില്‍ വന്നാല്‍ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വെല്ലുവിളിച്ചിരുന്നു.