തിരുവനന്തപുരം: 60 വയസ്സ് കഴിഞ്ഞവരും കൊവിഡ് മുന്നണി പോരാളികളും അനുബന്ധ രോഗങ്ങൾ ഉള്ളവരും അടിയന്തരമായി കരുതൽ വാക്സിൻ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലും, 13 പേർ ഐസിയുവിലും ഉണ്ട്. ആവശ്യത്തിന് ഓക്സിജൻ ഉൽപാദനം നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു.