ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ അഴിച്ച ബോർഡുകൾ തിരികെ കെട്ടി. സംഭവത്തില്‍ പ്രതിഷേധിച്ച് കോർപറേഷൻ കവാടത്തില്‍ ബി.ജെ.പി ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. രാവിലെ ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. അപകടകരമായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറിന്‍റെ നേതൃത്ത്വത്തിലുള്ള പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കോർപ്പറേഷൻ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഒടുവില്‍ അഴിച്ച ബോർഡുകൾ പ്രവര്‍ത്തകര്‍ തിരികെ കെട്ടി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ സ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് സ്ഥിതിഗതികള്‍ നിയന്തിച്ചു.ഒടുവില്‍ കോർപറേഷൻ കവാടത്തില്‍ ഫ്ളക്സ് ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.
'നവകേരള സദസ് ഉൾപ്പെടെ തൃശ്ശൂരില്‍ നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്ലക്സ് ബോർഡുകൾ നഗരത്തില്‍ സ്ഥാപിച്ചിരുന്നു. ഇത് കോർപ്പറേഷൻ അഴിച്ചു മാറ്റിയിരുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.