ന്യൂഡൽഹി: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍ പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചിനെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
പ്രവേശനം അനുവദിച്ചാല്‍ അത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.
മെറിറ്റിൽ രാജ്യത്ത് അഡ്മിഷൻ കിട്ടാത്തവരും ഉന്നത സാമ്പത്തിക സ്ഥിതിയുമുള്ളവരുമാണ് യുക്രെയ്നിൽ പോയി പഠിക്കാൻ തയ്യാറായതെന്ന് പൊതുവേ അഭിപ്രായമുണ്ട്. കൂടാതെ രാജ്യത്തെ പഠനനിലവാരത്തോട് മത്സരിക്കാൻ തക്ക നിലവാരം അവിടുത്തെ വിദ്യാഭ്യാസ രീതിയ്ക്ക് ഇല്ലെന്നതും പ്രസക്തമാണ്. അതിനാൽ തുടർപഠനംരാജ്യത്ത്അനുവദിക്കരുതെന്നും ആവശ്യമുണ്ട്.