തിരു.: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെസന്ദർശനത്തോടനുബന്ധിച്ച് സുരക്ഷയൊരുക്കാൻ 2000 പൊലീസുദ്യോഗസ്ഥരെതിരുവനന്തപുരം നഗരത്തിൽ വിന്യസിച്ചു. നഗരത്തിൽ ചൊവ്വാഴ്ച കർശന വാഹന നിയന്ത്രണവും ഏർപ്പെടുത്തി. പ്രധാനമന്ത്രി രാവിലെ 10.15ന് തിരുവനന്തപുരം ആഭ്യന്തരവിമാനത്താവളത്തിലെത്തും. തിരികെ 12 മണി കഴിഞ്ഞാണ് സെൻട്രൽ സ്റ്റേഡിയത്തിലെ യോഗം കഴിഞ്ഞ് തിരികെവിമാനത്താവളത്തിലേക്ക് പോകുന്നത്. രാവിലെ 7 മുതൽ 2 വരെ ഈ റൂട്ടുകളിൽ വാഹന നിയന്ത്രണംഏർപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിൽ ഇന്നും നാളെയും പ്രവേശനം പവർ ഹൗസ് റോഡ് വഴി മാത്രമായിരിക്കും. ഇവിടെ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. പ്രധാന ടിക്കറ്റ് കേന്ദ്രങ്ങൾ ഇന്നും നാളെയും അടച്ചിടും. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നത്. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുക. റെയിൽവേ സ്റ്റേഷനിൽ നാളെ 4, 5 പ്ലാറ്റ് ഫോമുകളിലേക്കു മാത്രമേ യാത്രക്കാർക്കു പ്രവേശനമുണ്ടാകൂ. 1, 2, 3 പ്ലാറ്റ്ഫോമുകൾ പൂർണ്ണമായും സുരക്ഷാ മേഖലയാണ്. ഇവിടെ അനുമതിയുള്ളവർക്കു മാത്രമായിരിക്കും പ്രവേശനം.