ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജിയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്.
തർക്കത്തിനിടെ കല്യാണ്‍ ബാനർജി കൈയിലുണ്ടായിരുന്ന ഗ്ലാസ് മേശയില്‍ എറിഞ്ഞ് പൊട്ടിച്ചെന്നും, കല്യാണ്‍ ബാനർജിയുടെ വിരലിന് മുറിവേറ്റെന്നും യോഗത്തില്‍ പങ്കെടുത്തവർ പറഞ്ഞു. പിന്നാലെ ജെപിസി യോഗത്തില്‍ അപമര്യാദയായി പെരുമാറിയതിന് കല്യാണ്‍ ബാനർജിയെ ഒരു ദിവസത്തേക്ക് സ്പീക്കർ സസ്പെൻ്റ് ചെയ്തു.
ഇന്നത്തെ യോഗത്തില്‍ മുൻ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത് നിയമ ഭേദഗതിയില്‍ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു. നിയമഭേദഗതിയില്‍ ഇവരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇന്നലെ ചേർന്ന ജെപിസി യോഗത്തില്‍ നിന്നും പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയിരുന്നു.