ഓരോ വിഷയവും വിശദമായി സംസാരിച്ചു കേന്ദ്ര മന്ത്രി.ആരോഗ്യ ഗ്രാന്റ് അനുവദിക്കുന്നതിന് ധനകാര്യ കമ്മീഷൻ നിശ്ചയിച്ച വ്യവസ്ഥകൾ സംസ്ഥാന ആരോഗ്യ സർക്കാർ പാലിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.ജി.എസ്.ടി നഷ്ടപരിഹാരം നൽകണമെങ്കിൽ അക്കൗണ്ട്സ് ജനറൽ വഴി കൃത്യമായ കണക്ക് നൽകണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.ക്ഷേമ പെൻഷനുകളിൽ കേന്ദ്രം എല്ലാ ബാധ്യതകളും തീർത്തുവെന്നും 2023-24 ലെ ആദ്യ ഗഡു കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും രണ്ടാം ഗഡുവായി കേരളം ഇതുവരെ അപേക്ഷ നൽകിയിട്ടില്ലയെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.യുജിസി ശമ്പള പരിഷ്‌കരണ കുടിശ്ശികയിൽ, മുഴുവൻ അപേക്ഷയും കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ കേരളം പരാജയപ്പെട്ടു.പാർലമെന്റ് അംഗീകരിച്ച കേന്ദ്ര പദ്ധതികൾ കേരളം അവരുടെ പ്രചാരണങ്ങൾക്ക് യോജിച്ച രീതിയിൽ പുനർനാമകരണം ചെയ്യുകയാണ്, അതിനാൽ കേന്ദ്ര വിഹിതം അവകാശമായി അനുവദിക്കാനാവില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു