ഇടുക്കി വണ്ടിപ്പെരിയാറില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെയുള്ള സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നൽകി.
തുടർന്ന് പ്രതിക്ക് കോടതി നോട്ടീസ് അയച്ചു.
2021 ജൂൺ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്ന് 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രവും സമർപ്പിച്ചെങ്കിലും രണ്ട് വർഷത്തിനു ശേഷം വന്ന വിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിയായ അര്‍ജുനെ കോടതി വെറുതേ വിട്ടിരുന്നു.