ജില്ല കലക്ടർ നേരിട്ടു വന്ന് തങ്ങളുടെ പരാതി കേൾക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.
വന്യമൃഗ ഭീഷണി നേരിടാൻ ശാശ്വത പരിഹാരം വേണമെന്ന് അവർ കലക്ടറോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യം ചാലക്കുടി MLA സനീഷ് കുമാറാണ് കലക്ടറെ അറിയിച്ചത്.
ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്നും ഒരു കുട്ടിയുടെ മരണം, അമ്മ എന്ന നിലയിൽ ഉൾക്കൊള്ളുന്നുവെന്നും സംഭവത്തിൽ ദുഃഖമുണ്ടെന്നും കലക്ടർ ഹരിത വി കുമാർ പറഞ്ഞു-.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ട നടപടികൾ ചാലക്കുടി താലൂക് ആശുപത്രിയിൽ വേഗത്തിലാക്കുമെന്നും കലക്ടർ പറഞ്ഞു.
വൈകീട്ട് 5ന് കലക്ടറേറ്റൽ സർവ്വകക്ഷി യോഗം നടക്കുമെന്നും കലക്ടർ ഹരിത വി കുമാർ പറഞ്ഞു.
ആനമല റോഡ് ഉപരോധത്തിൽ നിന്നും പിന്തിരിയണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.