അതിപുരാതനമായ പായിപ്പാട് ജലോത്സവം സെപ്റ്റംബർ 8, 9, 10 തീയതികളിൽ ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായി നടത്തും.
ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരകമായി നടത്തി വരുന്ന പായിപ്പാട് ജലോത്സവം കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിയിരുന്നു.
ആചാര പ്രകാരമുള്ള ക്ഷേത്രദർശനം മാത്രമേ നടത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ.
കോവിഡിന്റെ നിയന്ത്രണങ്ങൾ മാറിയതിനെതുടർന്ന് ഇത്തവണ പൂർവ്വാധികം ഭംഗിയായി വള്ളംകളി നടത്തുവാൻ പായിപ്പാട് ആശ്വാസ കേന്ദ്രത്തിൽ കൂടിയ ജലോത്സവസമിതി വാർഷിക പൊതുയോഗം തീരുമാനിച്ചു. സി. ശ്രീകുമാർ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, കെ. കാർത്തികേയൻ, ബെന്നി മാത്യൂസ്, സി. പ്രസാദ്, ബി. രവീന്ദ്രൻ, ടി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
വള്ളംകളി നടത്തിപ്പിനായി ചെങ്ങന്നൂർ ആർഡിഒ (ചെയർമാൻ) സി. ശ്രീകുമാർ ഉണ്ണിത്താൻ, കെ. കാർത്തികേയൻ (വൈസ് ചെയർമാൻമാർ), ബെന്നി മാത്യൂസ് (സെക്രട്ടറി), ടി. മുരളി (ജോ. സെക്രട്ടറി), ബി. രവീന്ദ്രൻ (ട്രഷറർ), പ്രണവം ശ്രീകുമാർ, എ. സന്തോഷ്‌കുമാർ (കോ ഓർഡിനേറ്റർമാർ) എന്നിവരെ ഭാരവാഹികളായും, സബ്കമ്മിറ്റി കൺവീനർമാരായി ആർ. സുരേഷ് കുമാർ (റെയ്സ്), സി. കെ. ജയചന്ദ്രൻ (പബ്ലിസിറ്റി), വി. വിജീഷ്കുമാർ (സുവനീർ) സുരേന്ദ്രൻ മാടവന (ട്രോഫി), സി. രഘുവരൻ (വോളന്റിയർ) എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു.