കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ്, രണ്ടാം ഘട്ടമായി നടപ്പാക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള പുതിയ മെട്രോ ലൈനിൻ്റെ ശിലാസ്ഥാപനം എന്നിവപ്രധാനമന്ത്രിനിർവഹിക്കുകയുണ്ടായി. കൂടാതെ എറണാകുളം- കുറുപ്പന്തറ - കോട്ടയം - ചിങ്ങവനം പാതയുടെ ഇരട്ടിപ്പിക്കൽ, കൊല്ലം - പുനലൂർ പാതയിലെ വൈദ്യുതീകരണം, കോട്ടയത്തു നിന്നും എറണാകുളത്തേക്കും കൊല്ലത്തു നിന്നും പുനലൂരിലേക്കുമുള്ള സ്പെഷ്യൽ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് എന്നിവയുംപ്രധാനമന്ത്രിനിർവ്വഹിക്കുകയുണ്ടായി.
കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈബി ഈഡൻ എംപി തുടങ്ങിയവർ പങ്കെടുത്ത പരിപാടി എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിലാണ് നടന്നത്.
തുടർന്ന് വിവിധ പദ്ധതികൾക്കായുള്ള സഹായം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മെട്രോയുടെആദ്യഭാഗത്തിലെതറക്കല്ലിടൽ മുതൽ ഇതുവരെയുള്ള നടപടികളിൽ തനിക്ക് സന്തോഷമുണ്ടെന്നും എറണാകുളത്തെ ദൈനംദിന ജീവിതത്തിൽ യാത്രാസമയം പരമാവധി കുറയ്ക്കുന്നതിനു സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഉത്ഘാടനം ചെയ്ത പദ്ധതികൾ ഇത്തവണത്തെ കേരളീയർക്കുള്ളഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.