ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർവകലാശാല നടപടിയെ രൂക്ഷമായി വിമർശിച്ചു.
2018-ലാണ് ബോട്ടണി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. താരയെ പ്രിൻസിപ്പലായി നിയമിച്ചത്. നിയമനം ചോദ്യംചെയ്ത് മഹാത്മാഗാന്ധി സർവകലാശാലയും കോളേജ് മാനേജരും നൽകിയ ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. ഇതിനിടെ ഡോ. താരയ്ക്ക് അനുകൂലമായ ഹൈക്കോടതിവിധിക്ക് എതിരേ സർവ്വകലാശാല പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയതിന് എതിരേയാണ് സർവ്വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്