ഗണേഷിന് രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം നൽകാമെന്ന് ധാരണയുണ്ട്.
പുനഃസംഘടനാ കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൗനം- അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്.ആവശ്യമുള്ള കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രി പറയുന്നുണ്ട്.
രണ്ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകുവെന്നും അദ്ദേഹം പ്രതികരിച്ചു.പുതുപ്പള്ളിഫലത്തിൽഅസ്വാഭാവികതയില്ലെന്നും പുതുപ്പള്ളിയിലെ കോൺഗ്രസ്ജയംലോകാത്ഭുതമൊന്നുമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഇതിനിടെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ നിയമം കർശനമാക്കുമ്പോൾ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എല്ലാ മാസവും വിലയിരുത്താറുണ്ടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.