വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി.
ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചു പൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിക്ക് നൽകുന്ന ഡീസലിന്റെ ഉയർന്ന നിരക്ക് ഹൈക്കോടതി ശരിവച്ചിരുന്നു.
ഇതും അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിപണി വിലയേക്കാൾ 20ലധികം രൂപ അധികം നൽകിയാണ് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ആർടിസി ഡീസൽ വാങ്ങുന്നത്.
ഇതിലൂടെ പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്‌ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്.
ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ഹർജിയിൽ വ്യക്‌തമാക്കുന്നത്.
അതേസമയം കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വിപണി വിലക്കാണ് ഡീസൽ നൽകുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.