തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാർ പഞ്ചായത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഞ്ജുള രമേശ് ഇപ്പോള്‍ അസാധാരണമായ ഒരു വെല്ലുവിളിയാണ് എതിർസ്ഥാനാര്‍ത്ഥിയുടെ പേര് കൊണ്ട് നേരിടുന്നത്.
ബിജെപി സ്ഥാനാർത്ഥി സോണിയ ഗാന്ധിയുടെ പേര് പെട്ടെന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നു എന്നത് തന്നെ കാരണം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഇതില്‍ സന്തോഷമുണ്ടാകില്ല എന്ന് പറയേണ്ടതില്ലല്ലോ?
മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാർഡായ നല്ലതണ്ണിയിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് സോണിയ ഗാന്ധി എന്നാണ്.
സ്ഥാനാര്‍ത്ഥിയുടെ പേര് പോലെ തന്നെ അതിന് പിന്നിലെ കഥയ്ക്കും ഉണ്ട് കൗതുകം.
നല്ലതണ്ണി കല്ലാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു സോണിയയുടെ പിതാവ്, പരേതനായ ദുരെ രാജ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധന മൂത്താണ് തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് തന്റെ ആരാധ്യനേതാവിന്റെ പേര് തന്നെ ദുരെ രാജ് നല്‍കിയത്.
സോണിയയുടെ ഭര്‍ത്താവ് സുഭാഷ് സജീവ ബിജെപി പ്രവര്‍ത്തകനാണ്, നിലവില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഒന്നര വര്‍ഷം മുമ്ബ്, പഴയ മൂന്നാര്‍ മൂലക്കട വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഭര്‍ത്താവിന്റെ രാഷ്ട്രീയ പാത പിന്തുടര്‍ന്ന്, സോണിയ ഗാന്ധി ഇപ്പോള്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മഞ്ജുളയെയാണോ സോണിയയെ ആണോ ജനം സ്വീകരിച്ചതെന്ന് അറിയാൻ 13ാം തീയതി വരെ കാത്തിരിക്കേണ്ടി വരും












































































