തിരുവനന്തപുരം: ഇന്ന് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെയാണ് പ്രതിഷേധം. എസ്എഫ്ഐ ഇന്ന് രാജ് ഭവനിലേക്കും സർവ്വകലാശാല ആസ്ഥാനത്തേക്കും മാർച്ച് നടത്തും. ഇതോടൊപ്പം തന്നെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് നടത്തുന്നത്.
അതേസമയം സർവ്വകലാശാലയിലെ ചാൻസിലർ രജിസ്ട്രാർ പോര് അതിരൂക്ഷമായി തുടരുകയാണ്. അവധി ചോദിച്ച രജിസ്ട്രാർ കെഎസ് അനിൽ കുമാറിനോട്, സസ്പെൻഷനിലായ രജിസ്ട്രാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. എന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു രജിസ്ട്രാറുടെ മറുപടി.