പടിഞ്ഞാറെ വെമ്പല്ലൂർസുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേർന്ന് ധനേഷിന്റെവീട്ടിൽവെച്ച്മദ്യപിക്കുന്നതിനിടെസുഹൃത്തുക്കളിലൊരാളായഅനുവുമായി അടിപിടിയുമുണ്ടായി.
മറ്റു മൂന്നു പേരും പോയ ശേഷമാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്. തുടർന്ന് വൈകീട്ടോടെ ധനേഷ് നേരത്തെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്ന മൂന്ന് പേരെയും കൂട്ടി അനുവിനെ അന്വേഷിച്ച് തൊട്ടടുത്ത കള്ള് ഷാപ്പിന് സമീപം എത്തുകയുംറോഡിൽബഹളംവെക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ പോലീസ് ധനേഷിനോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെടുകയും ബഹളമുണ്ടാക്കിയ സൃഷ്ടിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിന് ശേഷം അഞ്ചരയോടെ ധനേഷ് റോഡിൽ വീണ് കിടക്കുന്നുവെന്ന വിവരം കിട്ടിയെത്തിയ പോലീസ് ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. തൃശൂർ റൂറൽ അഡീഷണൽ എസ്.പി പ്രദീപ് വെയിൽസ്,കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ, മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ.െ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.