കേസില്‍ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ ഹർജിയില്‍ തർക്കമുണ്ടെങ്കില്‍ അത് സമർപ്പിക്കാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നല്‍കിയിരുന്നു.
ഇതാണ് ഇന്ന് പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ രേഖകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ പരിശോധിച്ചതില്‍ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗ വാദം.
മന്ത്രി വി ശിവൻകുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇപി ജയരാജൻ, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാർച്ച് 13-ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.