ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയതയിൽ 'തിരുത്തൽ നടപടി'യുമായി സംസ്ഥാന നേതൃത്വം. സമ്മേളനകാലത്തെ വിഭാഗീയത പ്രവർത്തനങ്ങളിൽ പങ്കാളികളായ നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് കർശന അച്ചടക്കനടപടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം.
ലഹരിക്കടത്തു കേസ് ആരോപണ വിധേയനായ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആലപ്പുഴ നോർത്ത്, സൗത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പിരിച്ചു വിട്ടു. പി.പി. ചിത്തരഞ്ജൻ എംഎൽഎയെയും ജില്ലാ സെക്രട്ടറിയേറ്റംഗം സത്യപാലിനെയും തരം താഴ്ത്തി.