കാസർഗോഡ്: അരുണാചല്‍ പ്രദേശ് സൈനിക ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർഗോഡ് ചെറുവത്തൂർ കിഴക്കേമുറിയിലെ കാട്ടുവളപ്പിൽ കെ.വി. അശ്വിൻ (24) ആണ് മരിച്ചത്.
നാലു വർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ ജോലിക്ക് കയറിയത്. ഒരു മാസം മുമ്പ് നാട്ടിൽ അവധിക്ക് വന്നിരുന്നു. അശോകൻ്റെയും കെ.വി. കൗസല്യയുടേയും മകനാണ്. അശ്വതി, അനശ്വര എന്നിവർ സഹോദരങ്ങളാണ്.
വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് അശോകന്റെ ഫോണിൽ ദുരന്ത വാർത്ത എത്തിയത്. അപകടത്തിൽ അശ്വിൻ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്.
അപ്പര്‍ സിയാംഗ് ജില്ലയിലെ ചിന്ഗിംഗ് ഗ്രാമത്തില്‍ റോഡ് മാര്‍ഗ്ഗം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്തായിരുന്നു അപടകം. അഞ്ച് പേരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചു.