രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. മുൻ പാർലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.
അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.
എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍.
സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാകേന്ദ്രംസ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
കലയുടെ കൊടുമുടികൾ കീഴടക്കിയ ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട നടൻ . തെക്കേത്തല വറീതിന്റെയും മാർഗരറ്റിന്റെയും മകനായി 1945 - ൽ ഇരിങ്ങാലക്കുടയിൽ ജനിച്ചു. ഇരിങ്ങാലക്കുടയിലെ പ്രമുഖ സ്കൂളുകളിൽ വിദ്യാഭ്യാസം. നാട്ടിൽ നാടക രംഗത്തും രാഷ്ട്രീയ പ്രവർത്തനങ്ങളിലും കച്ചവട രംഗത്തും സജീവമായിരുന്നു. തുടർന്ന് ഉർവശി ഭാരതി , നെല്ല്, തോമാശ്ലീഹാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇരിങ്ങാലക്കുട നഗരസഭാംഗമായും പ്രവർത്തിച്ചു. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാള ചലച്ചിത്ര രംഗത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ഇന്നസെന്റ് മികച്ച വാഗ്മിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും പ്രാഗൽഭ്യം തെളിയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധിയായി ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ചു. എൺപതുകളുടെ തുടക്കത്തിൽ പ്രദർശനത്തിനെത്തിയ മോഹൻ സംവിധാനം ചെയ്ത വിട പറയും മുമ്പേ, ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിലൂടെയാണ് ഇന്നസെന്റ് നിർമ്മാതാവായും അഭിനേതാവായും മലയാള സിനിമയിലേക്കുള്ള വരവറിയിച്ചത്. എൺപതുകളുടെ മധ്യത്തോടെ മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായി മാറിയ ഇന്നസെന്റ് 1989 ൽ പുറത്തിറങ്ങിയ സിദിഖ്-ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ഏറ്റവും ജനപ്രീതിയുള്ള സ്വഭാവനടൻമാരിൽ ഒരാളായി മാറി. അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ സിനിമാ സംഘടനയായ അമ്മയുടെ സാരഥിയെന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ചിരിക്ക് പിന്നിൽ, ക്യാൻസർ വാർഡിലെ ചിരി തുടങ്ങിയ പുസ്തകങ്ങൾ രചിച്ച് കൊണ്ട് സാഹിത്യ രംഗത്തും ശ്രദ്ധേയനായി. മഴവിൽക്കാവടി, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
ശ്രീ. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :-
കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും 5 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതും ആയിരിക്കും.