കോട്ടയം:മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ് പറഞ്ഞു. "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എം ടി യ്‌ക്കായി ഒരുക്കിയ എം ടി സ്‌മൃതിയിൽ അനുസ്‌മരിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറയുടെ മനസിലും എ ന്നും എം ടി നിലനിൽക്കും. എം ടി സിനിമയിൽ നിന്ന് ലഭിച്ച പല അറിവുകളും സാഹിത്യത്തിലും, സാഹിത്യത്തിൽ നിന്ന് ലഭിച്ച അറിവുകൾ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. ഈ കഴിവ് വളരെ അപൂർവ്വം ആളുകൾക്കേ സാധിക്കൂ. നോവലിസ്റ്റ്, തിരക്കഥാകൃ ത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ തലങ്ങളിൽ പ്രശസ്തനായ അദ്ദേഹം കൈ വെക്കാത്ത മേഖ ലയില്ലായിരുന്നു. സിനിമ ഉള്ള കാലത്തോളം എം ടി എന്നും മന സിൽ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദരവായി എം ടിയുടെ ചിത്രമായ ഓളവും തീരവും പ്രദർശിപ്പിച്ചു. ഫെസ്‌റ്റുവൽ ചെയർമാൻ ജയരാജ് അധ്യക്ഷനായി. സംവിധായകൻ ജോഷി മാത്യു സംസാരിച്ചു.