കോടതി വിധി ദൗർഭാഗ്യകരമാണ്.
കേസിൽ നിയമപോരാട്ടം തുടരുമെന്നും കോട്ടയത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേസിൽ 38 പേർക്ക് വധശിക്ഷയും,11 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്.
അഹമ്മദാബാദിൽ സ്ഫോടനം നടക്കുബോൾ ശിബിലിയും, ശാദുലിയും ഇൻഡോർ ജയിലിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായിരുന്നു.
ഈ സമയത്ത് മക്കളുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നവർ ഒരുമിച്ച് ഗൂഢാലോചനയിൽ പങ്കാളികളായി എന്നത് തന്നെ അവിശ്വസനീമാണെന്നും, പ്രതിചേർക്കപ്പെട്ടവരിൽ പലർക്കും പരസ്പരം പരിചയം പോലും ഇല്ലാത്തവരാണെന്നും പി. എസ് അബ്ദുൽ കരീം വ്യക്തമാക്കി.
മക്കൾക്ക് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും, ഉന്നത നീതിപീഠങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.