ബംഗളൂരു : ചന്ദ്രന്റെ ദക്ഷണിധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരിൽ അറിയപ്പെടു മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശിവൻ മനുഷ്യകുല ത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നൽകുന്നുവെ ന്നും മോദി പറഞ്ഞു. ചന്ദ്രയാൻ-2 ക്രാഷ് ലാൻഡ് നടത്തിയ ചന്ദ്രോപരിതലത്തിലെ സ്ഥലം 'തിരംഗ' എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിലെ ഇസ്രോ ആസ്ഥാനത്ത് എത്തി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാൻ 3 ചന്ദ്രനിൽ സ്പർശിച്ച അഭിമാനക രമായ നിമിഷം താൻ വിദേശത്ത് ആയിരു ന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താൻ കഴിഞ്ഞ തിൽ സന്തോഷം.
വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാ നാണ് ആഗ്രഹിച്ചതെ ന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.