സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് കൊറോണൽ മാസ് എജക്ഷൻ. ഈ പ്രതിഭാസം നടക്കുമ്പോൾ ഉണ്ടാകുന്ന സൗരജ്വാലയിൽ നിന്നുള്ള അപകടകരമായ വികരണങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ ഈ വികിരണങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തും. മുൻപ് നടന്നിട്ടുള്ളതിനേക്കാൾ അതിശക്തമായ സ്ഫോടനങ്ങളാണ് ഇത്തവണ സൂര്യനിൽ നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭീമാകാരമായ ഈ വികിരണങ്ങൾ ഭൂമിയിലെ വിവിധയിടങ്ങളിൽ സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.