നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്.
ഒരു ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്.അരിക്കൊമ്പൻമദപ്പാടിലാണെന്നും അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.
അരികൊമ്പനൊപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് അക്രമണം നടത്തിയത് അരിക്കൊമ്പനാണെന്നും സ്ഥിരീകരിച്ചു.
അതേ സമയം അരിക്കൊമ്പന് ഇപ്പോൾ അരി വേണ്ടാതായി എന്നും വനംവകുപ്പ് അധികൃതർ പറയുന്നു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അക്രമിച്ചില്ല.
രണ്ട് ദിവസമായി മാഞ്ചോലയിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. തിരികെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
മാഞ്ചോലയിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ അക്രമം നടത്തിയില്ല. റേഡിയോ കോളറിൽ നിന്ന് ഓരോ അരമണിക്കൂറിലും സിഗ്നൽ ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു.അതേസമയംഅരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
അരിക്കൊമ്പൻജനവാസമേഖലയിലെത്തിയതിനെ തുടർന്ന് പ്രദേശവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ബിബി തേയില ഫാക്ടറിപ്രവർത്തിപ്പിക്കരുതെന്ന്നിർദ്ദേശമുണ്ട്. ഊത്തിലെ സ്കൂളിനും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.പ്രദേശവാസികൾക്ക് രാത്രി പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. നിലവിൽ 40 പേരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പനുള്ളത്.