റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുളള ഉത്തരവ് പുറത്തിറക്കിയത്.
ഹാരിസണ്‍ മലയാളം കമ്ബനി, ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.
എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. സാമൂഹികാഘാത പഠനത്തിൻെറയും ജില്ലാ കളക്ടറുടെ റിപോര്‍ട്ടിൻെറയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ തന്നെ സിവില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍ ബിലീവേഴ്സ് ചര്‍ച്ചിന് പണം നല്‍കില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയില്‍ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.
കേസില്‍ പെട്ട ഭൂമിയായതിനാല്‍ ഇപ്പോള്‍ പണം നല്‍കില്ല. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കുക. വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.