ഇതു 'ചുവപ്പുനാട' യൂടെ കാലം!
ഇവിടെ കായംകുളത്ത് 'മുതുകുളം' എന്ന ഒരു സ്ഥലം! അവിടെ സാധാരണക്കാരിയായ ഒരു വിധവ! തൻറെ മകളെ വിവാഹം കഴിപ്പിക്കുന്നതിനായി സർക്കാർ ധനസഹായം 10000രൂപ അപേക്ഷിച്ചു! സഹായധനം അനുവദിച്ചു. അതു വാങ്ങാൻ ചെന്നപ്പോൾ വില്ലേജ് ഓഫീസിൽ ചില കീഴ്വഴക്കങ്ങൾ! 5000രൂപ അവരെടുത്തിട്ടു ബാക്കി 5000രൂപ കൊടുക്കു! മൊത്തം തുകയും പറ്റിയതായി ഒപ്പിട്ടു നൽകൂകയും വേണം!
ആ വിധവ അതിനു തയ്യാറായില്ല!
അവർ അതു വാങ്ങാതെ ബന്ധപ്പെട്ട തഹശീൽദാർക്കു പരാതി അയച്ചു!
പരാതിയിൽ അന്വേഷണം വന്നു! അതെ വില്ലേജ് ഓഫീസർക്കു!
അന്വേഷണഫലം പാർവതി എന്ന വീട്ടമ്മയ്ക്ക് എതിരായിരുന്നു!
വിധവ എന്ന പേരിൽ ഈ വീട്ടമ്മ സർക്കാരിനെ വഞ്ചിച്ചു പാവപ്പെട്ടവരുടെ പേരിൽ ഉളള ധനസഹായം അപഹരിക്കാൻ ഗൂഡാലോചന നടത്തിയതിനു നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ 14 ദിവസത്തിനകം ബോധിപ്പിക്കണം എന്നു കാട്ടി തഹസിൽദാർ ആഫീസിൽ നിന്നും ഒരു ഇണ്ടാസു വന്നു!
അതു കൈയ്യിൽ കിട്ടിയ അവർ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി! അയലത്തുളള ഒരു അദ്ധൃപകൻ മുഖൃമന്ത്രിക്കു ഒരു പരാതി അയ്ക്കാൻ പറഞ്ഞു! പരാതി എഴുതി കൊടുക്കുകയും ചെയ്തു!
അന്നു സാക്ഷാൽ കെ കരുണാകരൻ ആണു മുഖൃമന്ത്രി! എന്നാൽ ആ വിധവയ്ക്കു അതറിയില്ലായിരുന്നു!
കവറിലാക്കി അവർ എഴുതി!
ശ്രീ സി അച്ചുതമേനോൻ, കേരളാ മുഖൃമന്ത്രി, തിരുവനന്തപുരം!
അതിനാൽ ആ പരാതി പോസ്റ്റ് ഓഫീസിൽ നിന്ന് തന്നെ വിലാസം തിരുത്തി തൃശൂരിലെ അദ്ദേഹത്തിൻറെ വിലാസത്തിലേക്കു അയച്ചു!
പാർവതിക്കു ഒരു ദിവസം ഒരു കത്ത് കിട്ടി!
' സഹോദരി, നിങ്ങൾ കരുതുന്നത് പോലെ ഞാൻ ഇപ്പോൾ മുഖൃമന്ത്രി അല്ല. എങ്കിലും നിങ്ങളുടെ കൈയ്യിൽ ഉളള രേഖകൾ അയച്ചു തന്നാൽ എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ ചെയ്യാം
. സി അച്ചുതമേനോൻ!'
കത്തിൻ പ്രകാരം പാർവതി തൻറെ കൈയ്യിൽ ഉളള രേഖകൾ എല്ലാം അദ്ദേഹത്തിനു അയച്ചു കൊടുത്തു!
അവ പരിശോധിച്ച അദ്ദേഹം പാർവതിക്കു അർഹതപ്പെട്ട ഈ സഹായം നിഷേധിക്കാൻ നടത്തിയ ഗുഡാലോചന അദ്ദേഹത്തിനു ബോധൃപ്പെട്ടു! അന്നു രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്തിനു വണ്ടി കയറി! പിറ്റേന്ന് രാവിലെ അദ്ദേഹം മുഖൃമന്ത്രിയുടെ ഓഫീസിൽ എത്തി! അദ്ദേഹത്തെ മുന്നിൽ കണ്ടു മുഖൃമന്ത്രി അമ്പരന്നു!
അച്ചുതമേനോൻ തൻറെ കൈയ്യിൽ ഇരുന്ന പേപ്പറുകൾ എല്ലാം നിരത്തി!
എല്ലാം പരിശോധിച്ച ശേഷം കരുണാകരൻ ചോദിച്ചു
"ഈ നിസ്സാര പ്രശ്നത്തിനു അങ്ങു ഇത്രയും ദൂരം വരേണ്ടത് ഉണ്ടായിരുന്നോ? ഒന്നു ഫോൺ ചെയ്താൽ പോരെ "
"പോരാ എന്ന് തോന്നി "
ഉടനെ ആലപ്പുഴ കളക്ടറെ കരുണാകരൻ ഫോണിൽ വിളിച്ചു!
കാർത്തികപ്പള്ളി തഹശീൽദാർക്കും വില്ലേജ് ഓഫീസിൽ എല്ലാവരെയും സസ്പെന്റ് ചെയ്തു കൊണ്ടു ഉത്തരവ് നൽകി! ഒപ്പം അരമണിക്കൂറിനകം 15000രൂപ പാർവതിയുടെ വീട്ടിൽ കൊണ്ടു ചെന്നു കളക്ടർ തന്നെ കൊടുത്തു അതിൻറെ രസീത് ഇവിടെ അയക്കണം എന്നും ഓർഡർ ഇട്ടു!
സാഹചര്യങ്ങൾ മാറിമറിഞ്ഞു ഇന്നോ?