തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ യാതൊരു രേഖകളും ഇല്ലാതിരുന്ന മോട്ടോർ ബോട്ട് പിടിച്ചെടുത്തു.
ഭാഗികമായി ക്രമക്കേട് കണ്ടെത്തിയ 11 ബോട്ടുകളുടെ ഉടമകൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.
വേമ്പനാട്കായലിൽചുങ്കം,പള്ളാത്തുരുത്തി, വിളക്കുമരം,മീനപ്പള്ളി ബോട്ട് ടെർമിനൽ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.ആകെ 11 ഹൗസ് ബോട്ടുകളിലും 2 മോട്ടോർ ബോട്ടുകളിലും 2 സ്പീഡ് ബോട്ടുകളിലുമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ പോർട്ട് കൺസർവേറ്റർ കെ അനിൽകുമാർ,ടൂറിസം പോലീസിലെ എസ് ഐമാരായ പി ആർ രാജേഷ്, ടി ജയമോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി പ്രസാദ്, സി.പി.ഒ ആർ ജോഷിത് എന്നിവർ പങ്കെടുത്തു.