ചണ്ഡിഗഢ്: ഹരിയാനയിലെ വർഗ്ഗീയ കലാപത്തിന് പിന്നാലെ 250 കുടിലുകൾ പൊളിച്ചുനീക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു കുടിലുകൾ പൊളിച്ചുനീക്കിയത്.
250ഓളം കുടിലുകളാണ് ബുൾഡോസർ ഉപയോഗിച്ച്സർക്കാർപൊളിച്ചുനീക്കിയത്. തൗറു മേഖലയിലാണ് അർബൻ ഡെവലപ്‌മെന്റ്അതോറിറ്റിയുടെനേതൃത്വത്തിൽകുടിയേറ്റക്കാരെഒഴിപ്പിച്ചത്.ഏകദേശംനാലുമണിക്കൂറോളമെടുത്താണ് വനിതാ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സുമടക്കമുള്ളവർ ചേർന്ന് കുടിലുകൾ പൊളിച്ചു നീക്കിയത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ തൗറു മേഖലയിൽ അനധികൃതമായി കുടിയേറി താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ഇവർ ഇവിടെ താമസിക്കുന്നതായി റിപ്പോർട്ടുണ്ട്.