പഞ്ചാബ്,തെലങ്കാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലേതിനു സമാനമായി കേരള ഗവര്‍ണര്‍ക്കെതിരേയും സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ പരാമര്‍ശമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഗവര്‍ണറര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുൻ അറ്റോര്‍ണി ജനറലും, മുതിര്‍ന്ന മലയാളി അഭിഭാഷകനുമായ കെ.കെ. വേണുഗോപാലും ഹാജരാകും.
രണ്ട് വര്‍ഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തില്‍ ഉടൻ തീരുമാനമെടുക്കാൻ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. കഴിയാവുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണം. ബില്ലുകള്‍ എത്രകാലം ഗവര്‍ണര്‍ക്ക് കൈവശം വയ്ക്കാമെന്നതില്‍ വ്യക്തതയും തേടിയേക്കും.