കേരളത്തിലെ ചില ആർഎസ്‌എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്‌ഐ.
ചില സ്കൂളുകളില്‍ സ്കൂള്‍ അധികാരികള്‍ ക്രിസ്തുമസ് ആഘോഷം നടത്താൻ പാടില്ലെന്ന തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. രാജ്യത്തിൻ്റെ മത നിരപേക്ഷതയെ എതിർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിൻ്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ് .ഇത് വിദ്യാർത്ഥികളില്‍ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്‌എസ് രംഗത്ത് വന്നിരുന്നു. ഓണം ക്രിസ്തുമസ്,വിഷു,ബക്രീദ് തുടങ്ങിയ ആഘോഷങ്ങള്‍ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേത്.
രാജ്യത്തിൻ്റെ മതനിരപേക്ഷതക്ക് എതിരായി നില്‍ക്കുന്ന വർഗീയശക്തികളായ സംഘപരിവാർ സംഘടനകള്‍ അതുകൊണ്ടുതന്നെ സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തെ എതിർക്കുകയാണ്. അതിൻറെ ഭാഗമായാണ് ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ നിന്ന് ക്രിസ്തുമസ് ആഘോഷം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.ആർഎസ്‌എസ് അതിൻ്റെ നൂറാം വാർഷികം പിന്നിടുമ്ബോള്‍ രാജ്യത്ത് വർഗീയ വിഭജന രാഷ്ട്രീയം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരത്തിലുള്ള വർഗീയ വിഷനിപ്തമായ ആഹ്വാനങ്ങളെ കേരള ജനത തള്ളിക്കളയണം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടു വരണം എന്ന് ഡി വൈ എഫ് വൈ ആവശ്യപ്പെട്ടു.















































































