ഭിന്നശേഷി അധ്യാപക നിയമന വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭകൾക്കും നൽകാൻ സർക്കാർ മടിക്കേണ്ട കാര്യമില്ലെന്ന് ഓർത്തഡോക്സ‌് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.
വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവർ പാർശ്വവത്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക സഭയ്ക്കുണ്ട്. എൻഎസ്എസിന് ലഭിച്ച ആനുകൂല്യം തങ്ങൾക്കും ലഭിക്കണം.
അതുപോലെ ഒരു ഉത്തരവ് സർക്കാർ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് ഹൗസിൽ കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിനിഷേധമുണ്ടെങ്കിൽ സഭ ഒന്നിച്ചുനിൽക്കും. ഭിന്നശേഷി നിയമനത്തിൽ സർക്കാർ നിലവിൽ കൈക്കൊണ്ട തീരുമാനം ആശ്വാസകരമല്ല. എൻഎസ്എസിന് ലഭിച്ചതുപോലെ ഒരു ഉത്തരവ് സർക്കാർ പുറത്തിറക്കണം. സർക്കാരിൻ്റേത് ബോധപൂർവമായ കടന്നുകയറ്റമാണ്. നിയമവ്യവഹാരം ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണം. സമരം തങ്ങളുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.