കാരാട് കണ്ണാഞ്ചേരി ജൗഹറും( 39 ) ഇവരുടെ ജേഷ്ഠൻ്റെ മകൻ നബ്സാൻ (15 ) എന്ന10 ക്ലാസ് വിദ്യാർത്ഥിയുമാണ് ചാലിയാറിൽ മുങ്ങി മരിച്ചത്. പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും . ചാലിയാറിലെ ആഴത്തിലുള്ള കയത്തിൽപ്പെട്ട ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇവർക്ക് ഒപ്പം വെള്ളത്തിൽ പോയ നാലു പേരെ നാട്ടുകാര് രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും , അഗ്നി ശമന സേനാംഗങ്ങളും ടി ഡി ആർ എഫ് വളണ്ടിയർമാരും ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.