കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വാഹനാപകടത്തിൽ മരിച്ച യുവാവ് ആംബുലൻസിനു മുന്നിലേക്ക് ചാടുകയായിരുന്നുവെന്നു പൊലീസ്. അപകടമെന്നു കരുതിയ കേസിൽ സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്ഷനിൽ കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ തോമസ് (20) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് സെബാസ്റ്റ്യൻ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ നിത്യബാറിനു മുന്നിൽ റോഡിൽ നിന്നും ആംബുലൻസിനു മുന്നിൽ ചാടുന്നത്.ഉടൻ തന്നെ നാട്ടുകാരും പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവരും ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.
അടിയന്തര
ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച
രാവിലെ മരിച്ചു. കാലിനു പരുക്കേറ്റ് രണ്ടാഴ്ച മുൻപാണ് യുവാവ് കോട്ടയം
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാൾ ആശുപ്രതിയിൽ
നിന്നു കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പരിചരിക്കുന്നതിനായി
ഒപ്പംനിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണു യുവാവ്
കടന്നുകളഞ്ഞത്. യുവാവിനെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.