ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കോട്ടയം മണർകാട് പള്ളിയിലെ റാസ ഭക്തിനിർഭരമായി.ഉച്ച നമസ്ക്കാരത്തെ തുടർന്നാണ് റാസ വിവിധ കുരിശു പള്ളികളിലേക്ക് നടന്നത്.
പതിനായിരക്കണക്കിന് വിശ്വാസികളാണ് കൊടികളും, മുത്തുക്കുടകളുമേന്തി റാസയിൽ പങ്കാളികളായത്. റാസക്കിടെ പെയ്ത മഴയെ അവഗണിച്ചും ദൈവമാതാവിനോടുള്ളഅപേക്ഷകളുമായാണ് വിശ്വാസികൾ റാസയിൽ പങ്കെടുത്തത്.
വൈകുന്നേരം 4 മണിയോടെ കരോട്ടെ പള്ളിയിൽ എത്തി ധൂപപ്രാർഥനകൾക്ക് ശേഷം തിരികെ കത്തീഡ്രൽ പള്ളിയിൽ എത്തി വൈദീകർ വിശ്വാസികളെ ആശീർവദിച്ചതോടെ റാസയ്ക്ക് സമാപനമായി.ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ നടതുറക്കൽ വ്യാഴാഴ്ച്ച നടക്കും.വെളളിയാഴ്ച്ചയാണ് എട്ട് നോമ്പ് പെരുന്നാളിന് സമാപനമാക്കുക.