ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധം കടുവ അവശനിലയിൽ ആയിരുന്നു.
പഴക്കമുള്ള കാലിലെ വ്രണവും, തലയിലും, ചെവിയിലുമുണ്ടായ മുറിവുകളുമാണ് കടുവയുടെ മരണകാരണമെന്ന് കരുതുന്നു.
കാട്ടാനയുമായി ഏറ്റുമുട്ടലിലായിരിക്കണം കടുവയ്ക്ക് പരിക്കേറ്റതെന്നും വനപാലകർക്ക് പ്രാഥമിക നിഗമനം ഉണ്ട്.
ഇന്ന് രാവിലെ പത്ര വിതരണത്തിനു പോയവരാണ് ഒന്നര വയസ് തോന്നിക്കുന്ന കടുവ കുട്ടിയെ അവശനിലയിൽ റോഡരികിൽ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയത്.