ജമ്മു: ജമ്മു കാശ്മീരിലെ രജൗരി മേഖലയിൽ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്.
കാന്തിവന മേഖലയ്ക്കുള്ളില്‍ ഭീകരര്‍ ക്യാമ്പ് ചെയ്തിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായും ഉടന്‍ കീഴ്പ്പെടുത്താന്‍ കഴിയുമെന്നുമാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്.ഈ മേഖലയിലെ ഇന്‍റര്‍നെറ്റ് പൂര്‍ണ്ണമായും വിച്ഛേദിച്ച നിലയിലാണ്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ പിഎഎഫ്എഫ് ഏറ്റെടുത്തു. ഏറ്റുമുട്ടലില്‍ ശക്തമായ തിരിച്ചടി നല്‍കുവാന്‍ തന്നെയാണ് സേനയുടെ തീരുമാനം. ഇതിനായി കൂടുതല്‍ സൈന്യം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരര്‍ സ്ഫോടകവസ്തു പ്രയോഗിച്ചതിനെ തുടര്‍ന്നാണ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത്.