ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ സ്വന്തമാക്കി. ഡേവിഡ് മില്ലറുടെ മിന്നും സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. സ്കോർ: ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നിന് 237. ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്നിന് 221.
ഇന്ത്യ ഉയർത്തിയ വലിയ ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴച്ചു. റണ്‍സെടുക്കും മുൻപ് തന്നെ നായകൻ ടെന്പ ബാവുമയും റിലീ റോസോവും പവലിയൻ കയറി. അർഷ്ദീപ് സിംഗിനായിരുന്നു രണ്ട് വിക്കറ്റും.
പിന്നീട് ദക്ഷിണാഫ്രിക്കയെ ക്വിന്റണ്‍ ഡി കോക്കും ഐഡൻ മാർക്രവും ചേർന്ന് മുന്നോട് നയിച്ചു. 19 പന്തിൽ 33 റണ്‍സെടുത്ത മാർക്രത്തെ അക്സർ പട്ടേൽ വീഴിച്ചു. പിന്നീടായിരുന്നു സാക്ഷാൽ ഡേവിഡ് മില്ലറുടെ വരവ്.
ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച മില്ലർ 47 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും ഉൾപ്പെടെ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ഡി കോക്ക് 48 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 69 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാൽ ഇരുവർക്കും ദക്ഷിണാഫ്രിക്കയെ ജയിപ്പിക്കായില്ല.