കുട്ടനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട്ടെയും കുട്ടനാട്ടിലെയും കർഷകരുടെ നെല്ല് നശിച്ചാൽ അത്രയും അരി ആന്ധ്രയിൽ നിന്നും ഇറക്കാമെന്നാണ് സർക്കാർ കരുതുന്നത്.
കമ്മീഷൻ മാത്രമാണ് ഇതിന്റെ പിന്നിലെ അജണ്ട. എല്ലാ വർഷവും ഇത് സംഭവിക്കുന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.കൃഷിമന്ത്രി ഇതുവരെ കുട്ടനാട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല.
വിജയവാഡയിൽ പാർട്ടി സമ്മേളനത്തിന് പോയ കൃഷിമന്ത്രിയെ കാണാൻ കിട്ടുന്നില്ല.
ലോകം മുഴുവൻ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്ക് കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നം നിസാരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.