കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു .മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ എത്തിച്ചാണ് പരിശോധന നടത്തുന്നത്.
നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. നിലവില്‍ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തില്‍ അടയാളപ്പെടുത്തിവെച്ചിട്ടുളളത്. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കൂടിയാലോചന നടത്തുകയാണ്. കുഴിയെടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.അതേസമയം ഇലന്തൂരിൽ ഭഗവത് സിംഗിന്റെ വീട്ടിൽ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച് പരീക്ഷണം നടത്തുന്നു. കൊലപാതകം പുനരാവിഷ്കരിക്കുവാൻ വേണ്ടിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.