ഒന്നാംഇന്നിങ്സില്‍ 271 റണ്‍ ലീഡ് വഴങ്ങിയ വിൻഡീസ് മൂന്നാംദിനം രണ്ടാമിന്നിങ്സില്‍ 130 റണ്ണിന് പുറത്തായി.സ്കോര്‍: വിൻഡീസ് 150, 130; ഇന്ത്യ 5–-421 ഡിക്ല
അരങ്ങേറ്റക്കാരൻ, ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ 171 റണ്ണാണ് സവിശേഷത. വിരാട് കോഹ്ലി 72 റണ്ണെടുത്തു. രവീന്ദ്ര ജഡേജ 37 റണ്ണുമായി പുറത്താകാതെനിന്നു, ഒരു റണ്ണുമായി ഇഷാൻ കിഷനും.
ആര്‍ അശ്വിൻ 21.3 ഓവറില്‍ 71 റണ്‍ വഴങ്ങി 7 വിക്കറ്റെടുത്തു.
501 മിനിറ്റ് ക്രീസില്‍നിന്ന ജയ്സ്വാള്‍ കൂടുതല്‍ സമയം ക്രീസില്‍നിന്ന ഇന്ത്യൻ അരങ്ങേറ്റക്കാരനായി