പാലാ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പാലായിലും തൃശൂരിലുമാണ് സ്ത്രീകൾക്ക് ഇന്ന് കടിയേറ്റത്. പാലായില്‍ തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്. വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്.
പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ കടിയേറ്റത്. ഭരണങ്ങാനം പള്ളിയില്‍ ദര്‍ശനത്തിനു ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് നായ കടിച്ചതെന്ന് സാറാമ്മ പറഞ്ഞു. റിട്ടയേഡ് മൃഗസംരക്ഷണവകുപ്പ് ജീവനക്കാരിയാണ്.
തൃശൂരില്‍ തെരുവുനായ ആക്രമിക്കാന്‍ വന്നതിന് പിന്നാലെ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റു. തിപ്പലിശ്ശേരി മേഴത്തൂര്‍ ആശാരി വീട്ടില്‍ ശശിയുടെ ഭാര്യ ഷൈനി (35)യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പിന്നാലെ ഓടിവന്ന പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു.