ആശുപത്രിയുടെ അഡാപ്റ്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ നഴ്സിനെ മുതിർന്ന സ്റ്റാഫ് അംഗം അധിക്ഷേപിച്ചതായാണ് പരാതി. അഡാപ്റ്റേഷൻ പ്രോഗ്രാമിൽ ഇന്ത്യൻ നഴ്‌സുമാരോട് കാണിക്കുന്ന മനോഭാവവുമായി ബന്ധപ്പെട്ട് സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് 29 നഴ്‌സുമാർ ഒപ്പിട്ട ഗ്രൂപ്പ് കത്ത് ആശുപത്രിക്ക് ലഭിച്ച് ഒരു വർഷത്തിന് ശേഷമാണ് അന്വേഷണം.
ആദ്യമായി ആശുപത്രിയിൽ അഡാപ്റ്റേഷൻ ട്രൈനിംഗിന് എത്തിയപ്പോൾ ഇന്ത്യൻ നഴ്സുമാരെ അപകീർത്തിപ്പെടുത്തിസംസാരിച്ചതിനെതിരെ നഴ്സുമാരുടെ സംഘം 2022 ഏപ്രിലിൽ മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. ഇന്ത്യൻ നഴ്സുമാർ അയർലണ്ടിൽ വരുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ്, ഐറിഷ് രോഗികൾ മരിക്കുന്നത് ഇവർക്ക് കാര്യമല്ല. ഇന്ത്യൻ നഴ്സുമാർ ഇവിടെ വരുന്നത് പ്രസവിക്കാനും,ചൈൽഡ് ബെനഫിറ്റ് വാങ്ങാനും മാത്രമാണ്. ഇന്ത്യൻ നഴ്സുമാരാണ് 'കോവിഡ്-19' പരത്തുന്നത്, ഇന്ത്യൻ നഴ്സുമാർ ഭക്ഷിക്കാനായി ചോറ് ആശുപത്രിയിലേക്കും കൊണ്ടുവരുന്നു. അയർലണ്ടിൽ പണം ചെലവഴിക്കുന്നില്ല.അവർ ആശുപത്രി കുളിമുറികൾ വൃത്തിഹീനമാക്കുന്നു. ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈ കഴുകില്ല, തുടങ്ങിയ അതിഗുരുതരമായ വംശീയ അധിക്ഷേപമാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നഴ്സുമാർ പറയുന്നു