യു കെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്ന് 5.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ യുവതിയെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ(48)ആണ് അറസ്റ്റിലായത്.
സമാനമായ പരാതിയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ ഓഫീസ് പൂട്ടി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇവർ റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് നടാഷയെ അറസ്റ്റ് ചെയ്തത്.
എറണാകുളം സെൻട്രൽ സ്റ്റേഷനിലും നടാഷക്കെതിരെ കേസ് നിലവിലുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
നോർത്ത് ഐ എസ് എച്ച് ഒ രാജേഷ്,എസ് ഐമാരായ പ്രദീപ്,സ്റ്റാൻലി, സീനിയർ സി പി ഒ റോബിൻസൺ, ശ്രീരേഖ,ജയസുധ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.